13-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ഗുജറാത്തിൽ സ്കൂൾ അധ്യാപകന് അഞ്ചുവർഷം തടവ്
സൂറത്ത്: ഗുജറാത്തിലെ വൽസാദിൽ 13-കാരിയിയായ വിദ്യാർഥിനിയെ ലൈംഗിക ഉപദ്രവത്തിന് ഇരയാക്കിയ സ്കൂൾ അധ്യാപകന് അഞ്ച് വർഷം തടവും 9000 രൂപ പിഴയും. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകനായ ഓം പ്രകാശ് യാദവിനെതിരെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്.
2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുസ്തകങ്ങൾ പരിശോധിക്കുന്നതിനായി യാദവ് അടുത്തേക്ക് വിളിക്കുന്നതായി സഹപാഠി കുട്ടിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സഹപാഠിയുമായി കുട്ടി സ്റ്റാഫ് റൂമിലേക്ക് ചെന്ന്. എന്നാൽ, കുട്ടിക്കൊപ്പമെത്തിയ സഹപാഠിയെ ഇയാൾ വിട്ടയച്ചു. പിന്നീട്, മുറിയുടെ വാതിലും ജനലും അടച്ചതിന് ശേഷം ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അധ്യാപികർ മാതാപിതാക്കൾക്ക് തുല്യരാണെന്നു പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.