അനിതയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
ചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നു ജീവനൊടുക്കിയ ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാരിന്റെ ധനസഹായം. അനിതയുടെ കുടുംബത്തിന് ഏഴുലക്ഷം രൂപ ധനസഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.തമിഴ്നാട് അരിയല്ലൂർ സ്വദേശിനി അനിതയാണ് മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നു ജീവനൊടുക്കിയത്. പ്ലസ് ടുവിൽ 98 ശതമാനം മാർക്കുണ്ടായിട്ടും, മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് അനിത ജീവനൊടുക്കുകയായിരുന്നു. പ്ലസ് ടുവിൽ 1200 ൽ 1176 മാർക്ക് നേടിയാണ് അനിത വിജയിച്ചത്.