പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തച്ചമയങ്ങൾ നിരത്തിലിറങ്ങി
തൃപ്പൂണിത്തുറ: പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തച്ചമയങ്ങൾ നിരത്തിലിറങ്ങുന്നു. തൃപ്പൂണിത്തുറയുടെ വഴിയിൽനിന്ന് ഓണം അതിന്റെ എല്ലാ പ്രൗഡിയോടും മലയാളത്തിലാകെ ഓടിക്കയറും. ഒരു പൊന്നോണം കൂടിയെത്തിയതായി മലയാളിയെ ഓർമിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷ യാത്രയ്ക്കാണ് തൃപ്പൂണിത്തുറ ഇന്ന് സാക്ഷിയാകുന്നത്.
നെറ്റിപട്ടം കെട്ടിയ ഗജവീരന്മർ അണിനിരക്കുന്ന ഘോഷയാത്രയ്ക്കു വിവിധ നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയാകും. വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുടെ ഡിസ്പ്ലേകൾ, പ്രച്ഛന്നവേഷങ്ങൾ തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടും. ഘോഷയാത്രയുടെ സമാപനത്തോടെ സി യോണ് ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരവും വൈകുന്നേരം മൂന്നു മുതൽ പൂക്കള പ്രദർശനവും നടക്കും.
അത്താഘോഷത്തിനു തുടക്കം കുറിക്കുന്ന പതാക ഘോഷയാത്ര ഇന്നലെ വൈകുന്നേരം നടന്നു. രാജഭരണത്തിന്റെ ആസ്ഥാനമായ ഹിൽ പാലസിൽ രാജപ്രതിനിധി ഹരി തന്പുരാനിൽനിന്നു നഗരസഭ ചെയർപേഴ്സണ് ചന്ദ്രികാ ദേവി അത്തംപതാക ഏറ്റുവാങ്ങി. തുടർന്നു വാദ്യഘോഷങ്ങളുടെ അകന്പടിയോടെ തൃപ്പൂണി ത്തുറയിൽ എത്തിച്ചു. കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽനിന്നും ഓണാഘോഷത്തിനായി തൃക്കാക്കര വാമന ക്ഷേത്രത്തിലേയ്ക്കുള്ള കൊച്ചി മഹാരാജാവിന്റെ പുറപ്പാടായിരുന്നു പഴയകാല അത്തച്ചമയം. സ്വതന്ത്രനാന്തരം, തിരുവിതാംകൂർ-കൊച്ചി ലയനവും രാജഭരണം അവസാനിച്ചതും പ്രൗഡ ഗംഭീരമായ ചടങ്ങിന് അന്ത്യം കുറിച്ചു.
രാജഭരണം അവസാനിച്ചതോടെ മുടങ്ങിപ്പോയ അച്ചത്തമയം വർഷങ്ങൾക്കുശേഷം തൃപ്പൂണിത്തുറയിലെ പൗരാവലി ഏറ്റെടുത്തു നടത്തി. അങ്ങനെയാണു ജനകീയ അത്തച്ചമയാഘോഷത്തിനു തുടക്കം കുറിച്ചത്. പിന്നീട് തൃപ്പൂണിത്തുറ പഞ്ചായത്തും അ തിനുശേഷം നഗരസഭയും ആയി മാറിയപ്പോൾ അത്താഘോഷം ജനകീ യമായി മാറുകയായിരുന്നു.