സഹോദരിമാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതികൾക്ക് 20 വർഷം തടവ്
ഗുർദാസ്പുർ: സഹോദരിമാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അഞ്ചു പ്രതികൾക്ക് 20 വർഷം തടവ്. പഞ്ചാബിലെ ഗുർദാസ്പൂരിൽ 2014 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഗുർദാസ്പൂരിനടുത്ത ദല ഗ്രാമത്തിൽനിന്നുള്ള പെണ്‍കുട്ടികൾ പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ പ്രതികളായ യുവാക്കൾചേർന്ന് ഇവരെ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവരെ പിന്നീട് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. പിന്നീട് അക്രമികളിൽനിന്നു രക്ഷപ്പെട്ടെത്തിയ സഹോദരിമാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികൾക്ക് 20 വർഷം തടവിനു പുറമേ ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടുവർഷംകൂടി അധിക തടവ് പ്രതികൾ അനുഭവിക്കേണ്ടിവരും.