Times Kerala

കപ്പലിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍

 
കപ്പലിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍

ടെഹ്റാന്‍: ഇറാനും പാശ്ചാത്യരാജ്യങ്ങളുമായുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാന്‍ പിടിച്ചെടുത്ത സ്റ്റെന ഇംപേറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്ത്. മലയാളി അടക്കമുള്ള 23 ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയിലെ നാലു മലയാളികളെന്ന് സ്ഥിരീകരിച്ചു. കപ്പലിന്‍റെ ക്യാപ്റ്റന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി ജി സുനില്‍ കുമാര്‍, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂര്‍ മേലേക്കണ്ടി പ്രജിത്ത്, ആലുവ സ്വദേശി ഡിജോ പാപ്പച്ചന്‍ എന്നിവരെ കുറിച്ചുള്ള വിവരമാണ് ഇറാന്‍ കൈമാറിയത്.
ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ ദൃശ്യങ്ങളില്‍ കാണാം. കപ്പല്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ വെള്ളിയാഴ്ച ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് പുറത്തുവിട്ടിരുന്നു. നിലവില്‍ കപ്പല്‍ ബന്ദര്‍ അബ്ബാസ് തുറമുഖത്താണ് ഉള്ളത്. ഇന്ത്യക്കാരെ കൂടാതെ, റഷ്യ, ഫിലിപ്പീന്‍സ്, ലാത്വിയ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കപ്പലിലുള്ളത്.

കപ്പലിലുള്ള 18 ഇന്ത്യക്കാരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. എന്നാല്‍ കപ്പലില്‍ ബന്ദികളായിട്ടുള്ള മലയാളികള്‍ അടക്കമുള്ളവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതിന്‍റെയും ജോലി ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്.

Related Topics

Share this story