Times Kerala

വിദ്യാര്‍ത്ഥിനിയുമായി അധ്യാപികയുടെ സ്വവര്‍ഗലൈംഗികബന്ധം; ഒടുവിൽ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ അധ്യാപിക ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു

 
വിദ്യാര്‍ത്ഥിനിയുമായി അധ്യാപികയുടെ സ്വവര്‍ഗലൈംഗികബന്ധം; ഒടുവിൽ വിദ്യാർത്ഥിനിയുടെ  ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ അധ്യാപിക ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു

വിദ്യാര്‍ത്ഥിനിയുമായി സ്വവര്‍ഗലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ചു പിടിയിലായ 27കാരിയായ അധ്യാപിക ജെന്നിഫര്‍ വാല്‍ഷ് ജയിൽ മോചിതയായി. 17 വയസുള്ള വിദ്യാര്‍ത്ഥിനിക്കൊപ്പം ജെന്നിഫര്‍ കിടക്കപങ്കിടുകയായിരുന്നു എന്നാണ് കേസ് . 2018 മെയ് മുതല്‍ ആഗസ്റ്റ് വരെ വിദ്യാര്‍ത്ഥിനിക്കൊപ്പമുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം പുറത്തറിഞ്ഞതോടെയാണ് അധ്യാപികയ്ക്ക് എതിരെ കേസ് എടുത്തത്.

ഓഹിയോയിലെ സൈകാമോര്‍ ഹൈ സ്‌കൂളിലെ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ആയാണ് ജെന്നിഫര്‍ ജോലി ചെയ്ത് വന്നത്. വിചാരണയില്‍ കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജെന്നിഫറിന് 18 മാസം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ജെന്നിഫര്‍ ജയില്‍ മോചിതയായി. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞിരുന്നത്. ഇത് വീണ്ടും ആവര്‍ത്തിച്ചതോടെയാണ് അധ്യാപികയെ പുറത്ത് വിട്ടത്.

കഴിഞ്ഞ ബുധനാഴ്ച വിദ്യാര്‍ത്ഥിനിയും കോടതിയിലെത്തി താനും അധ്യാപികയും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. അധ്യാപികയ്ക്ക് എതിരെയുള്ള കേസ് ഒഴിവാക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇത് കണക്കിലെടുത്താണ് അധ്യാപികയെ കോടതി ശിക്ഷ ഒഴിവാക്കി പുറത്തുവിടാന്‍ തീരുമാനിക്കുകയായിരുന്നു.

Related Topics

Share this story