ലോകം കണ്ട ഏറ്റവും ക്രൂരായ അച്ഛന്‍;സ്വന്തം മകളെ ആറു മാസത്തിനിടെ ബലാത്സംഗം ചെയ്തത് 600 തവണ
മലേഷ്യയിലാണ് ലോകത്തെ ഏറ്റവും ക്രൂരനായ ഈ പിതാവ്.15 വയസുള്ള സ്വന്തം മകളെ 6 മാസത്തിനിടെ 600 ഓളം തവണ ക്രൂരമായി ബലാത്സംഗം ചെയ്ത പിശാച്.ലോകമനസാക്ഷിയെപ്പോലും ഞെട്ടിച്ച ക്രൂരതയാണ് 36-കാരനായ അച്ഛനിൽനിന്ന് ഒരു മകൾക്ക് നേരിടേണ്ടിവന്നത്.2015 മുതല്‍ ഭാര്യയുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന 36 കാരനോപ്പമായിരുന്നു മൂത്ത മകളായ 15 കാരിയും.മൂത്തമകൾ അച്ഛനൊപ്പവും ഇളയ രണ്ട് കുട്ടികൾ അമ്മയ്‌ക്കൊപ്പവും താമസിക്കാനായിരുന്നു കോടതി വിധി. ഇയാൾ, ആ പെൺകുട്ടിയെ ലൈംഗിക അടിമയാക്കി മാറ്റുകയായിരുന്നുവെന്ന് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരിക്കും ജൂലൈക്കും മധ്യേയാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ദിവസം മൂന്നുതവണ വീതം പെൺകുട്ടി ബലാൽസംഗത്തിന് ഇരയായതായി പൊലീസ് പറയുന്നു. വിവാഹമോചനത്തിനുശേഷം ഇയാൾക്കൊപ്പം പെൺകുട്ടി താമസിക്കാൻ തുടങ്ങിയതുമുതൽ ഇയാൾ അവളെ ഉപദ്രവിച്ചിരുന്നു. 13 വയസ്സുള്ളപ്പോഴാണ് ആദ്യമായി ബലാൽസംഗം ചെയ്യപ്പെട്ടത്.
ക്വാലാലംപുരിന് അടുത്തുള്ള ഒരു അപ്പാർട്ട്‌മെന്റിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെവച്ചാണ് പെൺകുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടത്. ഇളയ രണ്ട് പെൺമക്കളെക്കൂടി തനിക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇയാൾ നിയമനടപടിക്കൊരുങ്ങവെ, പെൺകുട്ടി താൻ നേരിടുന്ന പീഡനത്തെക്കുറിച്ച് അമ്മയോട് പറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
631 കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്ക് 12000 വര്‍ഷമാണ് മലേഷ്യന്‍ കോടതി ശിക്ഷ വിധിച്ചത്.