മെസ്സി ഇനി പിഎസ്ജിയുടെ ജേഴ്‌സിയിൽ; കരാർ ഒപ്പു വച്ചെന്ന് റിപ്പോർട്ട്
പാരീസ്: ഫുടബോൾ സൂപ്പര്‍ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയില്‍. ക്ലബുമായി താരം ധാരണയിലെത്തിയതായി സ്‌പോര്‍ട്‌സ് മാധ്യമമായ ‘ലെക്യുപ്’ റിപ്പോര്‍ട്ട് ചെയ്തു. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് മെസ്സി ഒപ്പു വച്ചതെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് മെസിയും പിഎസ്ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും റിപ്പോർട്ടിൽ പറയുന്നു. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് മണിക്കൂറുകള്‍ക്കകം താരം പാരീസില്‍ എത്തിച്ചേരും. തുടർന്ന് പിഎസ്ജി യുമായി കാരാർ ഒപ്പിടും. ബാഴ്‌സയുമായുള്ള രണ്ടു പതിറ്റാണ്ടു നീണ്ട ബന്ധം അവസാനിച്ച ശേഷം വികാരനിര്‍ഭരമായിട്ടായിരുന്നു കഴിഞ്ഞ ദിവസം മെസി ക്ലബ് വിട്ടത്. എംബാപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ് തുടങ്ങിയ സൂപ്പര്‍താരനിര അരങ്ങുവാഴുന്നിടത്തേക്കാണ് അര്‍ജന്റീനിയന്‍ ഇതിഹാസമെത്തുന്നത്. ഇതോടെ, പി.എസ്.ജിയുടെ സ്‌ക്വാഡ് മറ്റേത് യൂറോപ്യന്‍ ക്ലബ്ബിനേക്കാളും കരുത്തരാകും. 300 കോടിരൂപ (35 ദശലക്ഷം യൂറോ)യാണ് വാര്‍ഷിക പ്രതിഫലം. കരാര്‍ 2024വരെ നീട്ടാമെന്നും പിഎസ്ജി അറിയിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കായി മെസി ഇന്ന് പാരീസില്‍ എത്തും. നിലവില്‍ ബാഴ്‌സലോണയിലാണ് മെസി ഉള്ളത്.