അമേരിക്കയുടെ സമ്മർദത്തിന് രാജ്യത്തിന്റെ അന്തസ്സ് അടിയറ വെക്കില്ല : ഇറാൻ പരമോന്നത നേതാവ്
ടെഹ്റാൻ: അമേരിക്കയുടെ സമ്മർദത്തിനും അധിക്ഷേ പത്തിനും മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. അഭിമാനവും അന്തസ്സും കളയാതെ പുരോഗതിയിലേക്കുള്ള മാർഗമാണ് രാജ്യം തേടിക്കൊണ്ടിരിക്കുന്നത്. ശത്രുരാജ്യങ്ങളുടെ സമ്മർദമൊന്നും ഇറാൻ ജനതയെ തളർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ഏറ്റവും ക്രൂരമായ ഭരണകൂടം മഹത്തായ രാജ്യത്തെ അപമാനിക്കുകയും ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തുകയുമാണ്. യുദ്ധത്തിെൻറയും സംഘർഷത്തിെൻറയും കൊള്ളയുടെയും ഉറവിടമാണ് യുഎസ്. അവരുടെ അവമതികൾക്കു മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യോമ അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞാഴ്ച യു.എസ് ഡ്രോൺ വെടിവെച്ചിട്ടതോടെയാണ് യു.എസും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത് . ഡ്രോൺ അന്താരാഷ്ട്ര പരിധിയിലായിരുന്നുവെന്നാണ് യു.എസിെൻറ വാദം. പ്രതികാരനടപടിയായാണ് ഖാംനഇൗക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ യു.എസ് ഉപരോധം കടുപ്പിച്ചത് .