Times Kerala

ആദ്യരാത്രി കാറ്റ് കൊള്ളാൻ വീടിന്റെ ടെറസിൽ കയറി, നവവധു മുങ്ങി; പരാതിയുമായി നവവരൻ

 
ആദ്യരാത്രി കാറ്റ് കൊള്ളാൻ വീടിന്റെ ടെറസിൽ കയറി, നവവധു മുങ്ങി; പരാതിയുമായി നവവരൻ

ഭോപ്പാല്‍ : ആദ്യരാത്രി വീടിന്റെ ടെറസിലൂടെ ചാടി നവവധു ഭര്‍തൃഗൃഹത്തില്‍ നിന്നും മുങ്ങി. മധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം. സോനു ജെയിന്‍ എന്ന യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.വിവാഹ ആലോചനകൾ നടക്കുന്നതിനിടെയാണ് ഗ്വാളിയോര്‍ സ്വദേശിയായ ഉദല്‍ ഘടികിനെ സോനു പരിചയപ്പെടുന്നത്. അനുയോജ്യയായ വധുവിനെ കണ്ടെത്തി സോനുവിന്റെ വിവാഹം നടത്തുമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തു. വിവാഹ നടത്തിപ്പിനായി ഒരു ലക്ഷം രൂപയോളം നല്‍കണമെന്നും പറഞ്ഞു. ഉദല്‍ ഘടിക് ആവശ്യപ്പെട്ട പ്രകാരം 90000 രൂപ സോനു ജെയിന്‍ നല്‍കി. തുടര്‍ന്ന് അനിത രത്‌നാകര്‍ എന്നു യുവതിയുമായി സോനു ജെയിനിന്റെ വിവാഹം നടന്നു. വിവാഹദിവസം രാത്രി ബന്ധുക്കളെല്ലാം ഉറങ്ങിയതോടെ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും അല്‍പനേരം ടെറസില്‍ ഒറ്റയ്ക്കിരുന്നു കാറ്റുകൊള്ളണമെന്നും സോനുവിനോട് അനിത ആവശ്യപ്പെട്ടു. തുടര്‍ന്ന് ടെറസിലെത്തിയ അനിത അതുവഴി ചാടി രക്ഷപ്പെടുകയായിരുന്നു എന്ന് സോനു പറയുന്നു. വിവാഹത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ബോധ്യമായതോടെ സോനു ജെയിന്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹതട്ടിപ്പ് സംഘമാണ് യുവാവിനെ പറ്റിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Topics

Share this story