വാഹനമിടിച്ച് ജില്ലാ ജഡ്ജി മരിച്ച സംഭവം കൊലപാതകമെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് ധൻബാദിലെ മജിസ്ട്രേറ്റ് കോടതിക്ക് സമീപമായിരുന്നു സംഭവം. ധൻബാദ് അഡീഷണൽ സെഷൻസ് ജഡ്ജ് ഉത്തം ആനന്ദിനെയാണ് പ്രഭാത സവാരിക്കെതിരെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. അതേസമയം, സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ ഇടപെട്ടു. ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി സംസാരിച്ചെന്ന് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അറിയിച്ചു. സംഭവത്തിൽ ജാർഖണ്ഡ് ഹൈക്കോടതി ഇന്നു തന്നെ കേസ് പരിഗണിക്കും.