Times Kerala

കൽപ്പണിക്കാരനിൽ നിന്നും മന്ത്രവാദിയിലേക്ക്, പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ; വ്യാജ പൂജാരി പീഡനക്കേസില്‍ അറസ്റ്റില്‍: നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്

 
കൽപ്പണിക്കാരനിൽ നിന്നും മന്ത്രവാദിയിലേക്ക്, പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ; വ്യാജ പൂജാരി പീഡനക്കേസില്‍ അറസ്റ്റില്‍: നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൂജയുടെ പേരില്‍ പീഡിപ്പിച്ച കേസില്‍ ക്ഷേത്ര മഠാധിപതി അറസ്റ്റില്‍. തൃശൂര്‍ മാളയില്‍ ആണ് സംഭവം. സംഭവത്തിൽ മാള കുണ്ടൂര്‍ സ്വദേശി മംത്തിലാന്‍ രാജീവിനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ആളാണ് അറസ്റ്റിലായ രാജീവ്. ഇയാൾ പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ച്‌ മന്ത്രവാദ ക്രിയകള്‍ നടത്തിവരുകയായിരുന്നു.നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് സൂചന കിട്ടി. അറസ്റ്റുണ്ടായതോടെ കൂടുതല്‍ പേര്‍ പരാതികളുമായി എത്തുമെന്നാണ് കരുതുന്നത്.വിശ്വാസികള്‍ അച്ഛന്‍ സ്വാമി എന്നാണ് ഇയാളെ വിളിച്ചിരുന്നത്. സ്ത്രീകളാണ് ഇയാളെ കാണാന്‍ കൂടുതല്‍ എത്തിയിരുന്നത്. ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകള്‍ എത്തിയിരുന്നതായാണ് വിവരം. പോലീസ് സംഘം കുറച്ചു ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വരുകയായിരുന്നു.നേരത്തെ കല്‍പ്പണിക്കാരനായിരുന്നു രാജീവ്.പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജകളെന്ന് വിശ്വാസികള്‍ പൊലീസിനോട് പറഞ്ഞു. പൂജ സമയത്ത് അച്ഛന്‍ എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു.പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഭക്തരെന്ന വ്യാേജന പ്രതിയുടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ്. മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Topics

Share this story