Times Kerala

ബോധരഹിതയാക്കി പീഡിപ്പിച്ചു, കൊലക്കുശേഷം എല്ലുകൾ ചവിട്ടിയൊടിച്ചു; ക്രൂര കൊലപാതകം യുവതിക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ

 
ബോധരഹിതയാക്കി പീഡിപ്പിച്ചു, കൊലക്കുശേഷം എല്ലുകൾ ചവിട്ടിയൊടിച്ചു; ക്രൂര കൊലപാതകം യുവതിക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ

ആലപ്പുഴ: കടക്കരപ്പള്ളിയില്‍ നഴ്‌സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സ്ഥിരീകരിച്ച് പോലീസ്. കടക്കരപ്പള്ളി തളിശ്ശേരിതറ ഉല്ലാസ് – സുവര്‍ണ ദമ്ബതികളുടെ മകളും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍കാലിക നഴ്‌സുമായ ഹരികൃഷ്ണയെയാണ് (25) പുത്തന്‍കാട്ടില്‍ രതീഷ് (ഉണ്ണി) കൊലപ്പെടുത്തിയത്. രതീഷിന്റെ ഭാര്യയൂടെ സഹോദരിയായിരുന്നു ഹരികൃഷ്ണ.കൊല്ലപ്പെട്ട ഹരികൃഷ്ണയെ അടിച്ചുവീഴ്ത്തിയ ശേഷം സഹോദരീഭര്‍ത്താവ് രതീഷ് പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. മൃതദേഹം മറവു ചെയ്യാനും, തെളിവ് നശിപ്പിക്കാനും ഇയാൾ ശ്രമിച്ചു. 2 വര്‍ഷമായി രതീഷ് ഹരികൃഷ്ണയുടെ പിന്നാലെ കൂടിയിരിക്കുകയായിരുന്നുവെന്നും ഹരികൃഷ്ണയ്ക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23നു രാത്രി ചേര്‍ത്തല തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് സ്‌കൂട്ടറില്‍ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതെത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. ഇങ്ങനെയാണ് മൃതദേഹത്തില്‍ മണല്‍ പുരണ്ടത്. രതീഷ് ഇപ്പോള്‍ റിമാൻ‍ഡിലാണ്. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് പോലീസ്.

Related Topics

Share this story