സൗദി – അബഹ ആക്രമണം: ക്രൂസ് മിസൈൽ ഇറാൻ സേനയുടേതെന്ന് വ്യക്തമായതായി സഖ്യസേന
റിയാദ്: ജൂൺ 12ന് സൗദിയിലെ അബ്ഹ വിമാനത്താവളത്തിൽ ആക്രമണം നടത്തിയ ക്രൂസ് മിസൈൽ ഇറാൻ റവലൂഷനറി സേനയുടേതാണെന്ന് പരിശോധനയിൽ വ്യക്തമായതായി സഖ്യസേന വക്താവ് കേണൽ തുർകി അൽ മാലികി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൗദിയെ ലക്ഷ്യംവെച്ചെത്തിയ ഡ്രോണുകള്‍ ഇറാനില്‍നിന്ന് എത്തിച്ചതാണ്. റിയാദില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഡ്രോണ്‍ തകര്‍ത്തിടുന്ന ദൃശ്യങ്ങള്‍ സഖ്യസേന പ്രദര്‍ശിപ്പിച്ചു. കള്ളക്കടത്തിലൂടെ ഇറാനില്‍ നിന്നെത്തുന്ന ഡ്രോണാണ് ഹൂതികള്‍ ആക്രമങ്ങൾക്കായി ഉപയോഗിക്കുന്നത്.
ഉയർന്ന സാേങ്കതിക നിലവാരത്തിലുള്ളതാണ് ഡ്രോണുകൾ. അത്യാധുനിക ഡ്രോണുകള്‍ ഹൂതികള്ക്കെത്താന് ഒരു വഴിയുമില്ല. കള്ളക്കടത്ത് വഴിയാണ് ഇവ ശേഖരിക്കുന്നത് . സഖ്യസേന നേരേത്ത ഹൂതികൾക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ ലക്ഷ്യം തെറ്റിയുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ആറു സംഭവങ്ങളിലായി 26 ലക്ഷം റിയാലാണ് പരുക്കേറ്റവർക്കായി വിതരണം ചെയ്തത്.