വ്യവസായി ക്ലബ്ബിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; ആരോപണവുമായി പ്രമുഖ നടി രംഗത്ത്
ധാക്ക: വ്യവസായി തന്നെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രമുഖ ബംഗ്ലാദേശ് നടി രംഗത്ത്. നടി പോരി മോനി എന്നറിയപ്പെടുന്ന ഷംസുനഹർ സ്മൃതിയാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണവുമായി രംഗത്ത് എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിൽ ആരോപണവിധേയനായ വ്യക്തിയുടെ പേര് വെളിപ്പെടുത്താതിരുന്ന നടി തുടർന്ന് നടത്തിയ പത്ര സമ്മേളനത്തിൽ ധാക്ക ബോട്ട് ക്ലബിന്‍റെ വിനോദ, സാംസ്കാരികകാര്യ സെക്രട്ടറി നസീർ യു മഹമൂദാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് വെളിപ്പെടുത്തി.റിയൽ എസ്റ്റേറ്റ് വ്യവസായിയും ധാക്ക ബോട്ട് ക്ലബിന്‍റെ സ്ഥാപകാംഗവുമായ നസീർ നാല് ദിവസം മുൻപാണ് ക്ലബിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് നടി ആരോപിച്ചു.
അക്രമണത്തിനു ശേഷം നിയമപാലകരുടെ സഹായം തേടിയെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്നും മോനി പറഞ്ഞു. താൻ ഒരു സ്ത്രീയും അഭിനേത്രിയുമാണ്. എന്നാൽ അതിലുപരി താൻ ഒരു മനുഷ്യജീവിയാണെന്നും തനിക്ക് മൗനം പാലിക്കാൻ കഴിയില്ലെന്നും മോനി തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു. എന്നാൽ മോനി പരാതിയുമായി ബന്ധപ്പെട്ടാൽ പരാതിയിന്മേൽ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.