14കാരിയായ കാമുകിയുടെ മുറിയിലെ മച്ചില്‍ ഒളിച്ച് താമസിച്ച് കാമുകനെ കയ്യോടെ പൊക്കി വീട്ടുകാർ; പിന്നീട് സംഭവിച്ചത് ..!!
14 വയസ്സുകാരിയുടെ മുറിയില്‍ ഒളിച്ച് താമസിച്ചിരുന്ന കാമുകനായ 18കാരനെ പിടികൂടി. പെണ്‍കുട്ടിയുടെ മുറിയുടെ മേല്‍ക്കൂരയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ടെന്നസിയിലെ മൗണ്ട് ജൂലിയറ്റിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് എത്തിയ പെണ്‍കുട്ടിയുടെ മാതാവ് വീടിനുള്ളിലേക്ക് ആരോ ഓടി കയറുന്നത് കണ്ട് ശബ്ദമുണ്ടാക്കി. ഉടന്‍ തന്നെ യുവാവ് മകളുടെ മുറിയില്‍ കയറി വാതിലടച്ചു. പിന്നീട് ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.
പിന്നീട്, പതിനാലുകാരി കിടന്നിരുന്ന മുറിയുടെ മച്ചിലേക്കുള്ള ഗോവണിയില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് അവിടെ ഒളിച്ചിരിക്കുകയായിരുന്ന മാത്യു സി. കാസ്‌ട്രോയെന്ന യുവാവിനെ പിടികൂടിയത്. പുറത്തുവരാന്‍ വിസമ്മതിച്ച യുവാവിനെ ബലം പ്രയോഗിച്ചാണ് അവിടെ നിന്നും ഇറക്കിയത്. ഇയാളുടെ പേരില്‍ കേസെടുക്കുകയും ചെയ്തു. ഈ കേസില്‍ കോടതിയില്‍ ബുധനാഴ്ച ഹാജരാകാന്‍ ഇരിക്കവെയാണ് വീണ്ടും യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നു പിടികൂടിയത്.
ചെറുപ്പക്കാരന്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നു വീണ്ടും പൊലീസെത്തി. യുവാവിനെ പിടികൂടി വീണ്ടും കേസെടുക്കുകയായിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം അകത്ത് പ്രവേശിച്ചു മേല്‍കൂരയില്‍ ഒളിച്ചിരിക്കുകയും രാത്രിയില്‍ 14 കാരിയുടെ മുറിയില്‍ പ്രവേശിക്കുകയുമായിരുന്നു പതിവ്. ചിലപ്പോള്‍ ഇയാള്‍ ദിവസങ്ങളോളം മേല്‍കൂരയില്‍ കഴിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു.