Times Kerala

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോര്‍ തുറന്ന് യുവതി റോഡിലേക്ക് വീണു; ഭര്‍ത്താവും വീട്ടുകാരും സിസിടിവി യില്‍

 
ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോര്‍ തുറന്ന് യുവതി റോഡിലേക്ക് വീണു; ഭര്‍ത്താവും വീട്ടുകാരും സിസിടിവി യില്‍

ചെന്നൈ: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോര്‍ തുറന്ന് ഒരു യുവതി റോഡിലേക്ക് വീഴുന്നു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നാട്ടുകാര്‍ ഓടിക്കൂടുന്നു .തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ ആണ് സംഭവം നടന്നത്.ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതയാണ് ഈ ദൃശ്യങ്ങളിലൂടെ പുറം ലോകമറിയുന്നത്. .മാതാപിതാക്കളുടെ സഹായത്തോടെ ഭര്‍ത്താവ് യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം പുറത്തായത് .

ആരതി അരുണ്‍(38) എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ഈ ക്രൂരതയ്ക്ക് ഇരയായത്. 2008 ലാണ് ആരതി എഞ്ചിനീയറായ അരുണിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. വിവാഹം കഴിഞ്ഞതു മുതല്‍ ഇരുവര്‍ക്കും ഇടയില്‍ കലഹമുണ്ട് . അരുണ്‍ തന്നയും കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് യുവതി പറയുന്നു. അരുണിന്റെ ഉപദ്രവം അസഹനീയമായതോടെ 2014ല്‍ ആരതി മുംബൈയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ ആരതി വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ മഞ്ഞുരുക്കത്തിന് അരുണ്‍ എത്തിയതോടെ ആരതി വിവാഹമോചനത്തില്‍ നിന്ന് തത്കാലം വിട വാങ്ങി .

2018 മെയ് മാസത്തില്‍ ആരതിയും അരുണും കുട്ടികളോടൊപ്പം ഊട്ടിയില്‍ പോയി. ഇവിടെ വെച്ച്‌ അരുണ്‍ വീണ്ടും ആരതിയെയും കുട്ടികളെയും ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ ആരതി ഊട്ടി സ്‌റ്റേഷനില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് കോയമ്ബത്തൂരില്‍ എത്തിയതോടെ വീണ്ടും ഉപദ്രവം തുടര്‍ന്നു. ഇതിനിടയിലാണ് കാറില്‍ നിന്ന് ബലമായി ആരതിയെ അരുണ്‍ തള്ളിയിട്ടത്. കാറില്‍ നിന്നും റോഡില്‍ വീണതിനെ തുടര്‍ന്ന് ആരതിയുടെ തലയിലും കൈകാലുകളിലും പരുക്കേറ്റിരുന്നു. അരുണ്‍ തന്റെ മാതാപിതാക്കളുടെ സഹായത്തോടെയാണ് ഇങ്ങനെ ചെയ്തത് . തന്റെ കുട്ടികളെയും അരുണ്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരതി പറയുന്നു.

സിസിടിവി ദൃശ്യങ്ങളുടെ തെളിവുകളില്‍ അരുണിനും മാതാപിതാക്കള്‍ക്കും എതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.

Related Topics

Share this story