രണ്ടാം പിണറായി മന്ത്രിസഭ; സത്യപ്രതിജ്ഞ വൈകും; ഇക്കുറി അവസരം പുതുമുഖങ്ങൾക്ക്
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 20 ന് മുൻപ് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സത്യപ്രതിജ്ഞ നീട്ടിവെയ്ക്കാൻ തീരുമാനിച്ചത്.അതേസമയം, പുതുമുഖങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടാകും ഇത്തവണത്തെ മന്ത്രിസഭാ അധികാരത്തിൽ എത്തുന്നത്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി, എസ്. രാമചന്ദ്രൻ പിള്ള എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങൾ നടത്തിയ കൂടിയാലോചനയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കെ.കെ ഷൈലജയെ മാറ്റി മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി നിർത്തില്ലെന്നാണ് സൂചനകൾ.മുൻ മന്ത്രിമാരായ എ.സി മൊയ്തീൻ, ടി.പി രാമകൃഷ്ണൻ, കെ.ടി ജലീൽ എന്നിവർക്ക് മന്ത്രി സ്ഥാനം നഷ്ടമാകും.