ബാലഭാസ്കറിന്റെ മരണം: വാഹനം ഓടിച്ചത് അർജുന്‍ തന്നെ: ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുമ്പോൾ വാഹനമോടിച്ചത് അര്‍ജുന്‍ തന്നെയെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഇത് ശരിവയ്ക്കുന്നു. അര്‍ജുന്‍റെ പരുക്കുകള്‍ ഡ്രൈവര്‍ക്ക് സംഭവിക്കുന്നതിന് സമാനമെന്നും ക്രൈംബ്രാഞ്ച്.
കാർ ഓടിച്ചത് അർജുൻ തന്നെയാണെന്നായിരുന്നു പ്രകാശൻ തമ്പിയുടെയും മൊഴി പരുക്കേറ്റ് ആശുപത്രിയിലായിരിക്കുമ്പോൾ അര്‍ജുന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറഞ്ഞു. മൊഴിമാറ്റിയത് എന്തിനെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നുമാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശന്‍ തമ്പി പറഞ്ഞു.
ബാലഭാസ്ക്കറിന്റെ പരിക്കുകൾ പിൻസീറ്റിലെ യാത്രക്കാരന്റേതാകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ വിശദമാക്കുന്നു. അതേസമയം കാറിൽ നിന്നുമെടുത്ത സ്വർണവും പണവും തങ്ങളുടെതെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയുടെ മൊഴി നല്‍കി. വീട്ടിൽ വച്ചാൽ സുരക്ഷിതമല്ലാത്തതിനാലാണ് സ്വർണം യാത്രയിൽ കൈയിൽ കരുതിയെന്ന് ലക്ഷമി മൊഴി നല്‍കി.