സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടി; വള്ളിക്കുന്ന് സ്വദേശി പിടിയിൽ
മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി വേലായുധനാണ് പിടിയിലായത്. 2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട്ടെ സഹകരണ ബാങ്കിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ വാങ്ങിയ ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു.വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി വലിയവളപ്പിൽ രാജന്റെ മകന് സഹകരണ ബാങ്കിൽ പ്യൂൺ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് പ്രതി പണം തട്ടിയത്ത്.വേറെയും ആളുകളിൽനിന്ന് സമാനരീതിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ട്. താനൂർ ഡിവൈ.എസ്.പി എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.