കൊച്ചി: നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള ഒരാൾക്ക് കൂടി നിപ ഇല്ലെന്ന് സ്ഥിരീകരണം. നിപ ലക്ഷണങ്ങളോട് കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലഷൻ വാർഡിൽ പ്രവേശിച്ച ഏഴാമത്തെ ആൾക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി ഒരാളുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.
നഴ്സുമാര്‍ അടക്കം ആറു പേര്‍ക്കും നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് രാവിലെ വ്യക്തമായിരുന്നു. മറ്റൊരാളുടെ പരിശോധനാ ഫലം നാളെയെത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് ടെസ്റ്റിന് അയച്ച ആര്‍ക്കും നിപയല്ലെന്ന് വ്യക്തമായത്. നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേര്‍ക്ക് നിപാ ബാധയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴ് പേര്‍ ഇപ്പോള്‍ ഐസലോഷന്‍ വാര്‍ഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഫലം നെഗറ്റീവ് ആണെന്ന് പറഞ്ഞാലും ഭേദപ്പെട്ടാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുള്ളൂവെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.