ദുരന്തഭൂമിയെ സ്വർഗ്ഗമാക്കി മാറ്റി ജപ്പാൻ !
2011 മാർച്ച് 11 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.46 ആയിരുന്നു, ജപ്പാനിലെ കിഴക്കൻ തീരത്ത് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. 56 അടി ഉയരത്തിൽ ഉണ്ടായ സുനാമിയിൽ രാജ്യം തകർന്നു തരിപ്പണമായി.
ഏറ്റവും പുതിയ കണക്കനുസരിച്ച്, 15,899 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 2,572 പേരെ കാണാതായി. 6,000 ത്തിലധികം പേർക്ക് പരിക്കേറ്റു, പട്ടണങ്ങൾ തിരിച്ചറിയാത്തവിധമായി.
സുനാമിയിൽ തകർന്ന ഫുകുഷിമ ഡാച്ചി ആണവ നിലയത്തിൽ നിന്നും ചുറ്റുമുള്ള പ്രദേശങ്ങളിലേക്കുണ്ടായ വികിരണ പ്രസരണത്താൽ, പല സ്ഥലങ്ങളും ഇപ്പോഴും വാസയോഗ്യമല്ലാതെ കിടക്കുകയാണ്.
എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിൽ ജപ്പാന്റെ മറ്റ് ഭാഗങ്ങൾ ഏതാണ്ട് പൂർണ്ണമായും പുനർനിർമ്മിക്കപ്പെട്ടത്തിന്റെ ചിത്രങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ജപ്പാൻകാരുടെ മനോധൈര്യത്തിനും കഠിനാധ്വാനത്തിനും ഒരു ബിഗ് സല്യൂട്ട് .