കണക്ക് മാഷ് സ്കൂൾ വിട്ടാൽ നേരെ പോകുന്നത് സയൻസ് ലാബിലേക്ക്; ഭർത്താവിന്റെ അവിഹിത ബന്ധം കയ്യോടെ പിടികൂടി ഭാര്യ; കൊന്നു തള്ളി ഭർത്താവും കാമുകിയായ അധ്യാപികയും; അറസ്റ്റ്
പട്ന: അധ്യാപകനായ ഭർത്താവിന്റെ അവിഹിത ബന്ധം കയ്യോടെ പിടികൂടിയ ഭാര്യക്ക് ദാരുണാന്ത്യം. സ്കൂളിൽ കണക്ക് പഠിപ്പിക്കുന്ന അധ്യാപകനായ ഭർത്താവിന് സയൻസ് വിഭാഗത്തിലെ അധ്യാപികയുമായുള്ള അവിഹിതബന്ധമാണ് ഭാര്യ കയ്യോടെ കണ്ടെത്തിയത്. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം. റാം ലാൽ എന്ന അധ്യാപകനാണ് ദാമിനി എന്ന സഹഅധ്യാപികയുമായി വഴിവിട്ട ബന്ധത്തിൽ ഏർപ്പെട്ടത്. ഏറെനാളായി ഇവർ സ്കൂളിലേക്ക് ഒരേ ബൈക്കിലാണ് യാത്ര ചെയ്തിരുന്നത്. കോവിഡ് മൂലം സ്കൂളുകൾ അടച്ചിട്ടപ്പോൾ പരസ്പരം കാണാതായി സ്കൂൾ തുറന്നതും ഇരുവരുടെയും ബന്ധം പൂർവാധികം ശക്തമായി തുടരുകയായിരുന്നു.ഇതിനിടെ ഒരുദിവസം സ്കൂളിൽ എക്സ്ട്രാ ക്ലാസ് ഉണ്ടെന്ന പേരും പറഞ്ഞ് അദ്ധ്യാപിക വീട്ടിൽ നിന്നും ഇറങ്ങി. തുടർന്ന് സ്‌കൂളിൽ എത്തിയ അധ്യാപിക അധ്യാപകനുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. സ്കൂൾ വിട്ടാൽ അധ്യാപകൻ സയൻസ് ലാബിൽ സമയം ചിലവഴിക്കാറുണ്ടത്രേ. സ്കൂൾ കഴിഞ്ഞാൽ ഒരു മണിക്കൂർ സമയം ഇരുവരും ഒന്നിച്ചു ചിലവിടും. കാര്യം മനസ്സിലാക്കിയ ഭാര്യ ഇരുവരെയും കയ്യോടെ പിടിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ ഭാര്യ കണ്ടത് ഭർത്താവിനൊപ്പം കിടക്ക പങ്കിടുന്ന ഭാര്യയെ ആയിരുന്നു കാമുകിയെയാണ്.സംഭവം ഭാര്യ നേരിൽ കണ്ടതിന്റെ പേരിൽ ഭർത്താവ് സുമതിയെ കഴുത്തുഞെരിച്ചു. എന്നിട്ടും ജീവനുണ്ടെന്നു കണ്ടതും കെട്ടി തൂക്കുകയായിരുന്നു. സംഭവമറിഞ്ഞു പോലീസ് വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറം ലോകം അറിയുന്നത്. പോസ്റ്മോർട്ടത്തിൽ ശരീരത്തിൽ പാടുകൾ കണ്ട പോലീസ് റാം ലാലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്.സംഭവത്തിൽ ഭർത്താവിനേയും കാമുകിയേയും പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്