സ്ത്രീകളുടെ പഴ്സും മൊബൈലും തട്ടിയെടുക്കും, വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം; ബൈക്ക് റേസിംഗ് സംഘം ഒടുവിൽ പോലീസിന്റെ പിടിയിൽ
കൊച്ചി: ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ പഴ്സും മൊബൈലും തട്ടിയെടുക്കുന്ന ‘ബൈക്ക് റേസിംഗ്’ സംഘം ഒടുവിൽ പോലീസിന്റെ പിടിയിലായി. തോപ്പുംപടി സ്വദേശി മന്‍സൂര്‍ (20) ആലപ്പുഴ തിരുവമ്ബാടി സ്വദേശി ഷുഹൈബ് (21), മരട് സ്വദേശി ആദര്‍ശ് (20) എന്നിവരെയാണ്
അസി.കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. മരട് ഇരുമ്പുപാലത്തിന് സമീപം വഴിയാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് തട്ടിയെടുത്ത കേസിൽ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. പാലാരിവട്ടം, എളമക്കര, ഹിൽപാലസ്, ഇൻഫോപാർക്ക് സ്റ്റേഷനുകളിൽ നടന്ന സമാന കേസുകളിലും, ബൈക്ക് മോഷണങ്ങൾക്കും പിന്നിൽ പിടിയിലായ സംഘമാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. കവർന്നെടുക്കുന്ന മുതലുകൾ വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. മൻസൂറാണ് സംഘത്തിലെ പ്രധാനി. ഷുഹൈബാണ് പഴ്സും മറ്റും തട്ടിയെടുക്കുന്നത്. ഒന്നാം പ്രതി മന്‍സൂര്‍ മതിലകം, ആലപ്പുഴ, പുന്നപ്ര സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി കേസുകളില്‍ പ്രതിയാണ്. പുതുക്കാട് യൂബര്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഷുഹൈബ്.