സിസിടിവി ചതിച്ചതാ.!! അയൽവാസിയുടെ വീട് കത്തിക്കാൻ പോയി സ്വന്തം വീട്ടിലെ സിസിടിവിയിൽ കുടുങ്ങി.!!
കൊല്ലം: അയൽവാസിയുടെ വീട്ടിൽ തീയിട്ട കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞദിവസം രാത്രി 12.30 ഓടെ കുലശേഖരപുരം പുന്നക്കുളം ആനന്ദ ഭവനത്തിൽ ആനന്ദന്റെ വീട്ടിലെ കയർ കെട്ടുകൾ തീയിട്ട കേസിൽ കുലശേഖരപുരം കുന്നേൽ വീട്ടിൽ ശശിധരനാണ് കുടുങ്ങിയത്. വരാന്തയിലിരുന്ന കയർകെട്ടുകളിൽ തീയിട്ടത് വീട്ടിലേക്ക് പടരുകയായിരുന്നു. ശശിധരന്റെ ഉടമസ്ഥതയിലുള്ള വസ്തുവിെൻറ വിൽപന നിരന്തരമായി ആനന്ദൻ മുടക്കുന്നു എന്നതാണ് തീവെക്കാൻ കാരണമായി പറയുന്നത്.കെട്ടിടത്തിൽകടവ് കയർ സംഘത്തിലെ ജീവനക്കാരിയായ ആനന്ദന്റെ വീടിന് മുന്നിൽ പിരിച്ചുവെച്ചിരുന്ന കയറിനാണ് പരാതി തീയിട്ടത്. കയറിൽനിന്ന് തീ വീടിെൻറ മുന്നിലെ കതകിലും ജനാലയിലും ആളിപ്പടർന്നു. ശബ്ദം കേട്ട് ആനന്ദൻ ഉണർന്ന് ഭാര്യ ശാന്തമ്മയെയും ചെറുമകളെയും വിളിച്ചുണർത്തി അടുക്കളവാതിൽ വഴി പുറത്തിറങ്ങി.ബഹളം വച്ചതിനെതുടർന്ന് നാട്ടുകാർ ഓടിയെത്തി തീയണക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ശശിധരൻ കുടുങ്ങിയത്. അയൽപക്കത്ത് തീയിട്ടത് കാമറയിൽ പതിഞ്ഞതറിയാതെ നിന്ന അയൽവാസി ഒടുവിൽ പിടിയിലാകുകയായിരുന്നു. ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.