13 വർഷം മുൻപ് വല്യച്ഛന്റെ മകനെ വിവാഹം കഴിച്ചു, രണ്ടു കുട്ടികളായപ്പോള്‍ ചെറിയച്ഛന്റെ മകനുമായി ഒളിച്ചോട്ടം : ഒടുവിൽ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
ചാലക്കുടി: തൃശ്ശൂരിൽ കെഎസ്‌ആര്‍ടിസി റോഡിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി കല്ലിങ്ങല്‍ സാബുവിന്റെ മകന്‍ സജിത് (32), മരോട്ടിച്ചാല്‍ സ്വദേശിനിയും കല്ലിങ്ങല്‍ ഭാനുഷിന്റെ ഭാര്യയുമായ അനിത (33) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിച്ച അനിത 13 വർഷം മുൻപു തന്റെ വല്യച്ഛന്റെ മകനായ ഭാനുഷിനെ വിവാഹം കഴിച്ചിരുന്നു. തമിഴ്നാട്ടിലെ ഈറോഡ് പുത്തൂർ ലക്ഷ്മി നഗറിലായിരുന്നു ഇരുവരുടേയും താമസം. ഇതിനിടെ ഇളയച്ഛന്റെ മകൻ സജിത്തുമായി രണ്ടു വർഷം മുൻപ് അടുപ്പത്തിലായ അനിത മക്കളെയും കൂട്ടി ഇയാൾക്കൊപ്പം നാടുവിടുകയായിരുന്നു. സജിത്തിനൊപ്പം ഇവർ ആലപ്പുഴയിലാണ് താമസിച്ചിരുന്നത്. അനിതയുടെ 12 വയസ്സുള്ള മകളും 10 വയസ്സുള്ള മകനും ഇവർക്കൊപ്പമുണ്ടായിരുന്നു . ഇവർ അങ്കമാലിയിൽ വാടക വീട് അന്വേഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.വെളുപ്പിന് അനിതയുടെ മക്കൾ ഉറക്കമുണര്‍ന്നപ്പോളാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുട്ടികളെ തൃശൂര്‍ ചൈല്‍ഡ് ലൈനിലേക്ക് മാറ്റി.