പന്തെടുക്കാന്‍ രണ്ടുവയസ്സുകാരന്‍ ഓടിയത് ദേശീയ പാതയിലേക്ക്; രണ്ടു മീറ്റര്‍ അപ്പുറം ബ്രെക്കിട്ടു നിർത്തിയത് പാഞ്ഞുവന്ന കെഎസ്ആർടിസി; ഞെട്ടൽ മാറാതെ ഡ്രൈവറും നാട്ടുകാരും; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
നെയ്യാറ്റിന്‍കര : രണ്ടു വയസുകാരന്റെ ജീവിതത്തിലേക്കുള്ള അവിശ്വസനീയമായ തിരിച്ചു വരവ്, കയ്യില്‍ നിന്നു വഴുതി വീണ പന്തെടുക്കാന്‍ ആ കുരുന്നു ഓടിയത് ദേശീയ പാതയിലേക്ക്. വെറും രണ്ടു മീറ്റര്‍ അപ്പുറം ബസ് ബ്രേക്കിട്ടു നിർത്താനായത് ഡ്രൈവറുടെ മനോബലം ഒന്ന് കൊണ്ട് മാത്രം. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കും. ഇന്നലെ വൈകിട്ട് 4.40ന് ഉദിയന്‍കുളങ്ങര ജംക്‌ഷനു സമീപത്തെ സൈക്കിള്‍ വില്‍പന കേന്ദ്രത്തിനു മുന്നിലായിരുന്നു ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്.സൈക്കിള്‍ വാങ്ങാന്‍ നെയ്യാറ്റിന്‍കര സ്വദേശികളായ മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പം എത്തിയ 2 വയസ്സുകാരന്‍ കൈയില്‍ നിന്നു പോയ പന്ത് വീണ്ടെടുക്കാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.ഈ സമയം റോഡിലൂടെ വന്ന കെ എസ് ആര്‍ ടി സി ഫാസ്റ്റ് ബ്രേക്കിട്ട് കുഞ്ഞിന്റെ രണ്ടു മീറ്റര്‍ അകലെ വരെയെത്തി. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തിലാണ് കടന്നുപോയത്.