ഗർഭിണിയായ യുവതി അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ വെടിവച്ചു കൊന്നു; 17 കാരൻ അറസ്റ്റിൽ
ടെക്സസ്: ഗര്‍ഭിണിയായ യുവതി ഉളപ്പടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ വെടിവെച്ചു കൊന്ന 17 വയസ്സുകാരൻ അറസ്റ്റിൽ. ഞായറാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഞായറാഴ്ച രാവിലെ നാല് മണിയോടെ വീട്ടില്‍ നിന്നും വെടി ശബ്ദം കേട്ടുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നാലുപേർ വീടിനകത്തും ഒരു യുവാവ് പുറത്തും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. പോലീസ് എത്തുമ്പോഴേക്കും ഗർഭിണി അടക്കം എല്ലാരും കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ യുവാവിനെ പോലീസ് ആശുപത്രിലേക്കു മാറ്റി. കെസ്സി ചൈല്‍ഡസ് (42), റെയ്‌മോണ്ട് ചൈല്‍ഡസ് (42) എലെയ്ജ ചൈല്‍ഡ സ് (18) റീത്ത ചൈല്‍ഡസ് (13), പൂര്‍ണ്ണ ഗര്‍ഭിണിയായ കെയ്‌റ ഹോക്കിന്‍സ് (19) എന്നിവരാണ് കൊല്ലപ്പട്ടത്.
പുറത്ത് വെടിയേറ്റു കിടന്നിരുന്ന യുവാവിനെ പോലീസ് ആദ്യം സംശയിച്ചുവെങ്കിലും പിന്നീടാണ് 17 കാരനായ മറ്റൊരാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് ചീഫ് റാണ്ടല്‍ ടെയ്‌ലര്‍ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.