ബലാത്‌സംഗ കേസിൽ പെട്ട് 25-കാരൻ ജയിലിൽ കഴിഞ്ഞത് 17 മാസം; ഒടുവിൽ ഡി.എൻ.എ റിപ്പോർട്ട് നെഗറ്റീവായതോടെ ജാമ്യം
മുംബൈ: അയൽവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന കേസിൽ ജയിലിലായ 25- വയസുകാന് 17 മാസങ്ങൾക്ക് ശേഷം ജാമ്യം. ഡി.എൻ.എ പരിശോധനയിൽ യുവാവല്ല കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.സമീപവാസിയായ ബധിരയും മൂകയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നായിരുന്നു യുവാവിനെതിരെയുള്ള പരാതി. രണ്ടു തവണ സമീപവാസി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടിയിലായ യുവാവ് ജാമ്യാപേക്ഷ നൽകിയെങ്കിലും അന്വേഷണം നടക്കുന്നതിനാൽ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഡി.എൻ.എ പരിശോധന റിപ്പോർട്ട് വന്നതോടെ യുവാവ് വീണ്ടും ജാമ്യാപേക്ഷ നൽകുകയായിരുന്നു.