മമതയുടെ പ്രസംഗത്തിനിടെ ‘ജയ് ശ്രീറാം’ വിളി; സംസാരിക്കാന്‍ വിസമ്മതിച്ചു ബംഗാൾ മുഖ്യമന്ത്രി; വേദിയിൽ നിന്നും ഇറങ്ങിപ്പോയി
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വേദി പങ്കിട്ട പരിപാടിക്കിടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 124-ാമത് ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ടു നടത്തിയ പരിപാടിയ്ക്കിടെ ബംഗാള്‍ മുഖ്യമന്ത്രി തന്റെ പ്രസംഗം പാതി വഴിയില്‍ നിര്‍ത്തി സദസ്സ് വിടുകയായിരുന്നു. സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കിയതാണ് മമതാ ബാനര്‍ജിയെ വേദിയിൽ നിന്നും ഇറങ്ങിപ്പോകാൻ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രിയും ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും വേദിയിലിരിക്കെ മമത പ്രസംഗം പൂര്‍ത്തിയാക്കാതെ ക്ഷുഭിതയായി തന്റെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു.അതേസമയം, മമത ബാനർജി വേദിയിൽ നിന്നിറങ്ങി അല്‍പ സമയത്തിനകം സംസാരിക്കാനെഴുന്നേറ്റ പ്രധനമന്ത്രി നരേന്ദ്ര മോഡി ബംഗാള്‍ മുഖ്യമന്ത്രിയെ ബെഹന്‍ മമത എന്ന് അഭിംസബോധന ചെയ്താണ് പ്രസംഗം തുടങ്ങിയത്.