19കാരിയെ മുൻകാമുകനും കൂട്ടുകാരും ചേർന്ന് കൂട്ട ബലാല്‍സംഗം ചെയ്തു; മർദിച്ചു അവശയാക്കി ചാക്കില്‍ കെട്ടി റെയിൽവേട്രാക്കിൽ ഉപേക്ഷിച്ചു; മുഖ്യപ്രതി അറസ്റ്റിൽ
ഇൻഡോർ: പത്തൊന്‍പതുകാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. ഒടുവിൽ ചാക്കിന്‍റെ കെട്ടഴിച്ച് പെണ്‍കുട്ടി സ്വയം രക്ഷപെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ ഇൻഡോറിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. ഇന്‍ഡോറിലെ ഭഗീരത്പുർ സ്വദേശിയായ 19 വയസുള്ള പെൺകുട്ടിയെയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ മുന്‍ കാമുകന്‍ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയി സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തറിയിക്കുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതോടെ മര്‍ദിക്കുകയും, മുഖത്ത് സ്പ്രേ ചെയ്ത് മയക്കിയ ശേഷം അക്രമികള്‍ ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.