Times Kerala

മൂന്ന് മക്കളുമായി അടുത്ത മുറിയിൽ താമസിച്ചിരുന്ന യുവാവിനൊപ്പം ഒളിച്ചോടി ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ; പിടികൂടിയത് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും; ഭർത്താവിനെ വേണ്ട, കാമുകനൊപ്പം പോണമെന്നു യുവതി

 
മൂന്ന് മക്കളുമായി അടുത്ത മുറിയിൽ താമസിച്ചിരുന്ന യുവാവിനൊപ്പം ഒളിച്ചോടി ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ; പിടികൂടിയത് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും; ഭർത്താവിനെ വേണ്ട, കാമുകനൊപ്പം പോണമെന്നു യുവതി

കോഴിക്കോട്: മൂന്ന് മക്കളുമായി തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന വ്യക്തിക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യ ഒളിച്ചോടി.താമരശ്ശേരി ചുടലമുക്കിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മധ്യപ്രദേശിൽ നിന്നുള്ള തൊഴിലാളി റഹീമിന്റെ ഭാര്യ കാജൾ ആണ് മൂന്നു മക്കളുമായി തൊട്ടടുത്ത മുറയിൽ താമസിക്കുന്ന യുപി സ്വദേശി ഹസീമിനൊപ്പം ഒളിച്ചോടിയത്.ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് റഹീം ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും കാമുകനെയും മക്കളെയും കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും കണ്ടെത്തുകയായിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ഇരുവരുടെയും ചിത്രങ്ങളും പ്രചരിപ്പിക്കുകയും. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയും റെയിൽവെ സ്റ്റേഷനുകളും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തതിനൊടുവിലാണ് ഇവരെ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്.കാജളിനെയും മൂന്ന് മക്കളെയും കൊണ്ട് യുപിയിലേക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് റെയിൽവെ സ്റ്റേഷനിൽ നിന്നും അവരെ പൊലീസ് കണ്ടെത്തിയത്. റെയിൽവെ സ്റ്റേഷനിൽ നിന്നും ഹസീമിനെയും കാജളിനെയും താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം കാജളിനെയും മക്കളെയും കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്കും ഹസീമിനെ സഹോദരനൊപ്പവും പറഞ്ഞയച്ചു.അതേസമയം, ഭർത്താവിനെ വേണ്ടെന്നും കാമുകനൊപ്പം പോകണമെന്നാണ് കാജൾ അറിയിച്ചിട്ടുള്ളത്. ഭാര്യയെ ഇനി തനിക്ക് വേണ്ടെന്നും മക്കളെ വിട്ടുനൽകണമെന്നും ഭർത്താവ് റഹീം വ്യക്തമാക്കിയിട്ടുണ്ട്.

Related Topics

Share this story