വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘം: ചുമതല ആർ.നിശാന്തിനിക്ക്
തിരുവനന്തപുരം: വാളയാര്‍ കേസില്‍ വീണ്ടും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആർ.നിശാന്തിനി ഐ.പി.എസിനാണ്അ ന്വേഷണത്തിന്റെ ചുമതല. പാലക്കാട് ക്രൈംബ്രാഞ്ച് എസ്‍പി എ.എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി നാളെ സംഘം പാലക്കാട് പോക്സോ കോടതിയില്‍ അപേക്ഷ നല്‍കും. ഹൈക്കോടതി വിധി വന്നതിന്‍റെ അടുത്ത ദിവസമാണ് മുഖ്യമന്ത്രി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത്.പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടികളാണ് പീഢനത്തിനിരയായതിനു പിന്നാലെ മരിച്ചത് . ഇരുവരെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തു.