സാരിയുടുത്ത്, മുല്ലപ്പൂവും ചൂടി അനാശാസ്യ പ്രവര്‍ത്തകരായി രാത്രിയെത്തും, പിന്നാലെ പോയാൽ ധനനഷ്ടവും മാനഹാനിയും.!!
കോട്ടയം: ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന വ്യാജേന സ്‌ത്രീവേഷം കെട്ടി തട്ടിപ്പ് നടത്തുന്ന പുരുഷസംഘങ്ങള്‍ കോട്ടയം ജില്ലയിൽ വ്യാപകമാകുന്നതായി . റിപ്പോർട്ട്. സാരിയുടുത്ത്, മുല്ലപ്പൂ ചൂടി ഒറ്റ നോട്ടത്തിൽ സ്ത്രീകൾ എന്ന് തോന്നിക്കുന്ന വിഷയത്തിലാണ് ഈ സാമൂഹ്യവിരുദ്ധര്‍ നഗരത്തില്‍ പലയിടങ്ങളിലായി വിലസുന്നത്. ലഹരി വില്‍പ്പനയും ലൈംഗിക തൊഴിലും അതിന്റെ പേരിലുള്ള ബ്ളാക്ക് മെയിലിംഗും ഒക്കെയാണ് സംഘത്തിന്റെ പ്രധാന പരിപാടി. രാത്രിയില്‍ സ്‌ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവര്‍ത്തകരായ സ്‌ത്രീകളാണെന്നു കരുതി പലരും അടുത്തു കൂടും. ഇത്തരത്തിൽ എത്തുന്നവരെ തിരക്കൊഴിഞ്ഞ റോഡുകളിലേക്ക് വിളിച്ചുകൊണ്ടു പോകുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്. അതേസമയം, തട്ടിപ്പിന് ഇരയാകുന്നവർ നാണക്കേടോര്‍ത്ത് പരാതി നല്കാറില്ലെന്നതും സംഘത്തിന് കൂടുതൽ ബലം നൽകുന്നു.ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡ്, നാഗമ്പടം എന്നിവിടങ്ങളിലെല്ലാം ഇത്തരം തട്ടിപ്പു സംഘങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി, തിരുനക്കര പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.പോലീസാകട്ടെ പണിപാളുമെന്ന ഭയം കൊണ്ട് ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒഴിഞ്ഞു നില്‍ക്കുകയാണ്.