Times Kerala

ഓട്ടോറിക്ഷക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാർ ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചു

 
ഓട്ടോറിക്ഷക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാർ ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചു

മലപ്പുറം: ഓട്ടോറിക്ഷക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാർ തടഞ്ഞ് നിർത്തി ഡ്രൈവറുടെ പല്ലടിച്ചു കൊഴിച്ചു. മൂച്ചിക്കൽ മാഞ്ചേരി കുരിക്കൾ അബ്ദുറഷീദി (49) നാണ് മർദ്ദനമേറ്റത്. അക്രമത്തിൽ അബ്ദുറഷീദിന്റെ രണ്ടു പല്ല് കൊഴിയുകയും താടിയെല്ല് പൊട്ടുകയും ചെയ്തു. കാളികാവ് അഞ്ചച്ചവിടി മൂച്ചിക്കലിൽ വെള്ളിയാഴ്ച വൈകീട്ടാണ്​ സംഭവം നടന്നത്. കൊച്ചിയിൽ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യന്നയാളാണ് അബ്ദുറഷീദ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചച്ചവിടി സ്വദേശി പുലിവെട്ടി സ്വാലിഹ് എന്നയാൾക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു.വാണിയമ്പലത്തുനിന്നും കാർ ഡ്രൈവറോട്​ ഓട്ടോ ഡ്രൈവർ സൈഡ് ചോദിച്ചെങ്കിലും മുന്നിൽ വാഹനങ്ങളുള്ളതിനാൽ സൈഡ് കൊടുക്കാൻ കഴിഞ്ഞില്ല. തച്ചംകോട് വെച്ച് സൈഡ് കൊടുത്തു. ഓട്ടോ കാറിനെ മറികടന്ന്പോകുകയും ചെയ്തു. പിന്നീട്​ ഒരു കിലോമീറ്റർ കഴിഞ്ഞ് കറുത്തേനിയിൽ കയറ്റത്തിൽ വെച്ച് കാർ ഓട്ടോയെ മറികടന്നു. വീണ്ടും ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ മൂച്ചിക്കൽ വെച്ച് കാർ കോളനി റോഡിലേക്ക് തിരിഞ്ഞു. ഇതിനിടയിൽ ഓട്ടോറിക്ഷ കാറിൻ്റെ മുന്നിൽ വിലങ്ങനെ നിർത്തുകയും കാർ ഡ്രൈവരെ ആക്രമിക്കുകയുമായിരുന്നു.നാട്ടുകാർ ഇടപെട്ട് രണ്ടു പേരെയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കി. അതിനിടെ ഓട്ടോ ഡ്രൈവറായ സ്വാലിഹ് കയ്യിൽ കല്ലുമായി വന്ന് റഷീദിനെ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു.

Related Topics

Share this story