ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി. സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈകോടതി
കൊച്ചി: ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി. കേസിൽ സി.ബി.ഐ അനേഷണം തുടരാമെന്ന് ഹൈകോടതി ഉത്തരവിട്ടു. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമിച്ചതിൽ വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം നടന്നുവെന്ന പരാതിയിലാണ് ലൈഫ് മിഷനെതിരെ സി.ബി.ഐ അന്വേഷണം നടന്നിരുന്നത്. സർക്കാർ നൽകിയ ഹരജിയിൽ കോടതി നേരത്തേ അന്വേഷണം സ്റ്റേ ചെയ്തരിുന്നു. ഈ സ്റ്റേ നീക്കിക്കൊണ്ടാണ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ സമ്മേളനം നടക്കുന്ന അവസരത്തിൽ പുറത്ത് വന്ന കോടതി വിധി സർക്കാരിനെതിരെ ഉപയോഗിക്കാനാവും പ്രതിപക്ഷത്തിന്റ ശ്രമം.അന്വേഷണത്തിനെതിരേ ലൈഫ് മിഷനും കെട്ടിടം നിർമിക്കുന്നതിന് കരാർ ലഭിച്ച യൂണീടാകും നൽകിയ ഹരജികളും കോടതി തള്ളി. കേന്ദ്ര ഏജൻസികൾ ദുരുദ്ദേശ്യത്തോടെയാണ് ഇത്തരം കേസുകളിൽ ഇടപെടുന്നത് എന്നായിരുന്നു സർക്കാരിന്‍റെ വാദം.