Times Kerala

സാറ്റലൈറ്റ് കരാര്‍ റദ്ദാക്കി:ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് 120 കോടി നഷ്ടപരിഹാരം നൽകണം 

 
സാറ്റലൈറ്റ് കരാര്‍ റദ്ദാക്കി:ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് 120 കോടി നഷ്ടപരിഹാരം നൽകണം 

 

വാഷിംഗ്ടണ്‍: സാറ്റലൈറ്റ് കരാര്‍ റദ്ദാക്കിയതിന് ബെംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് 120 കോടി യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ് കോടതി. ഐഎസ്ആര്‍ഒ-യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനോടാണ് യു.എസ് കോടതി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

 

2005 ജനുവരിയിലെ കരാര്‍ പ്രകാരം രണ്ട് ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനും വിക്ഷേപിക്കാനും പ്രവര്‍ത്തിപ്പിക്കാനും 70 മെഗാഹെര്‍ട്‌സ് എസ്-ബാന്‍ഡ് സ്‌പെക്ട്രം ദേവാസിന് ലഭ്യമാക്കാനും ആന്‍ട്രിക്‌സ് സമ്മതിച്ചു. ഇതുവഴി ഇന്ത്യയിലുടനീളം ഹൈബ്രിഡ് സാറ്റലൈറ്റ്, ടെറസ്ട്രിയല്‍ കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കാനായിരുന്നു ദേവദാസ് മള്‍ട്ടി മീഡിയയുടെ തീരുമാനം. എന്നാല്‍ 2011 ഫെബ്രുവരിയില്‍ ആന്‍ട്രിക്‌സ് ഈ കരാര്‍ അവസാനിപ്പിച്ചു. ഇതോടെ ഭീമമായ നഷ്ടം നേരിട്ട ദേവദാസ് മള്‍ട്ടിമീഡിയ സുപ്രീം കോടതി ഉള്‍പ്പെടെ പല കോടതികളെയും സമീപിച്ചു.

 

കേസില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്ന വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വാഷിംഗ്ടണ്‍ ഡിസ്ട്രിക്ട് കോടതിയില്‍ പരാതി നല്‍കിയത്. ഒക്ടോബര്‍ 27 ലെ ഉത്തരവില്‍, സിയാറ്റിലിലെ വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വാഷിംഗ്ടണ്‍ ഡിസ്ട്രിക്ട് ജഡ്ജി തോമസ് എസ് സില്ലി, ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ദേവാസ് മള്‍ട്ടിമീഡിയ കോര്‍പ്പറേഷന് 562.5 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരവും അനുബന്ധ പലിശനിരക്കും മൊത്തം 120 കോടി യുഎസ് ഡോളര്‍ നല്‍കണമെന്ന് വിധിച്ചു.

Related Topics

Share this story