അട്ടപ്പാടിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും യുവാവും അറസ്റ്റിൽ
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും യുവാവും അറസ്റ്റിൽ. തമിഴ്നാട് സ്വദേശി സത്യവേൽ, പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴി സ്വദേശി രംഗസ്വാമി എന്നിവരെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 18നാണ് കേസിന് ആസ്പദമായ സംഭവം. പെൺക്കുട്ടിയുടെ അയൽവാസിയായ യുവാവ് സത്യവേൽ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെ പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിന് സമീപം തടാകത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് രണ്ടാനച്ഛന്റെ പീഡനം അറിയുന്നത്. രണ്ടു വർഷം മുൻപ് പെൺകുട്ടിയെ ഗുളിക കൊടുത്ത് മയക്കിയ ശേഷം പീഡനത്തിരയാക്കി എന്നാണ് വെളിപ്പെടുത്തൽ.