Times Kerala

ബാർബർഷോപ്പിൽ 20 രൂപ കടം പറഞ്ഞതിന് മകൻെറ മുന്നിൽ വെച്ച് 38കാരനെ തല്ലിക്കൊന്നു; ക്രൂര സംഭവം രാജ്യതലസ്ഥാനത്ത്; രണ്ടുപേർ അറസ്റ്റിൽ

 
ബാർബർഷോപ്പിൽ 20 രൂപ കടം പറഞ്ഞതിന് മകൻെറ മുന്നിൽ വെച്ച് 38കാരനെ തല്ലിക്കൊന്നു; ക്രൂര സംഭവം രാജ്യതലസ്ഥാനത്ത്; രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: 20 രൂപയുടെ പേരിൽ അച്ഛനെ മകൻെറ മുമ്പിൽ വെച്ച് തല്ലിക്കൊന്നു. രാജ്യതലസ്ഥാനത്താണ് ദാരുണ സംഭവം നടന്നത്. ബാർബർഷോപ്പിൽ ഷേവ് ചെയ്യിപ്പിക്കാനായെത്തിയ 38കാരന്റെ കയ്യിൽ കടക്കാരൻ ആവശ്യപ്പെട്ട തുക തികയാത്തതിനാൽ 20 രൂപ കടം പറഞ്ഞതിനെത്തുടർന്നാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തിൽ രൂപേഷ് എന്ന യുവാവിനെയാണ് സന്തോഷ്, സരോജ് എന്നിവർ ചേർന്ന് തല്ലിക്കൊന്നത്. സംഭവത്തിൽ സഹോദരങ്ങളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മരിച്ച രൂപേഷിൻെറ 13കാരനായ മകൻ പ്രതികളെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞല്ല. കൊല്ലപ്പെട്ട രൂപേഷ് ഷേവിങ്ങിനായാണ്സ ന്തോഷ് നടത്തി വന്ന സലൂണിലെത്തിയത്. കൂലിയായി സന്തോഷ് 50 രൂപ ആവശ്യപ്പെട്ടു. 30 രൂപ കൊടുത്ത ശേഷം ബാക്കി പിന്നെ തരാമെന്ന് രൂപേഷ് പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ തയാറാകാത്ത സന്തോഷും സഹോദരൻ സരോജും ചേർന്ന് കടയിലുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് രൂപേഷിനെ ക്രൂരമായി മര്ദിക്കുകയായിരിക്കുന്നു.

Related Topics

Share this story