ഇനി വരാനിരിക്കുന്നത് ഏറ്റവും ഗുരുതരമായ രോഗകാലം.! മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഡൽഹി: ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തി മരണതാണ്ഡവം തുടരുകയാണ് കോവിഡ് എന്ന മഹാമാരി. ഇതിനിടെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും ഗുരുതരമായ രോഗകാലം ഇനി വരാനിരിക്കുന്നുവെന്നും, ആരോഗ്യപ്രവര്‍ത്തരുടെ സുരക്ഷയില്‍ സര്‍ക്കരുകള്‍ വീഴ്ച വരുത്താന്‍ പാടിലെന്നും സംഘടന ലോകരാജ്യങ്ങളോട് നിര്‍ദേശിച്ചു.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായതിനേക്കാള്‍ കൂടുതള്‍ രോഗികള്‍ യൂറോപ്പിലുണ്ടാകുന്നു. അവിടെ സ്ഥിതി ഗുരുതരമാകുകയാണ്. കഴിഞ്ഞ ആഴ്ച മാത്രം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 32 ലക്ഷം പിന്നിട്ടു. മരണം 10 ലക്ഷത്തോട് അടുക്കുന്നു. അമേരിക്കയില്‍ 69 ലക്ഷം രോഗികളും ഇന്ത്യയില്‍ 52 ലക്ഷം രോഗികളുമാണ് ഉള്ളത്.
അതേസമയം, ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 52,14,678 പേർക്കാണ് . 24 മണിക്കൂറിനിടെ രാജ്യത്ത് 96,424 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത് .