അച്ഛന്‍ പഠിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ പെൺകുട്ടിയുടെ മൃതദേഹത്തോടും ക്രൂരത കട്ടി പിതാവ്
മൊറാദാബാദ്: അച്ഛന്‍ പഠിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹം പിതാവ് കത്തിക്കാന്‍ ശ്രമിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. വീട്ടിൽ നിന്നും പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.മരണശേഷം മകളുടെ മൃതദേഹം പിതാവ് കത്തിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. രിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.ഒരു പെണ്‍കുട്ടി വിഷം കഴിച്ചു എന്ന വിവരത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ മൊറാദാബാദ് പോലീസ് കണ്ടത് പെണ്‍കുട്ടിയുടെ മൃതശരീരം പാതി കത്തിയ നിലയിലായിരുന്നു. പിതാവായ കപില്‍ കുമാര്‍ തന്നെ പഠിക്കാന്‍ അനുവദിക്കുന്നില്ല എന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി പോലീസ് വ്യക്തമാക്കി.മകള്‍ വിഷം കഴിച്ചതായി ഞായറാഴ്‌ച കപില്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അവിടെയെത്തിയ ബന്ധുക്കള്‍ കണ്ടത് കപില്‍ മകളുടെ മൃതശരീരം കത്തിക്കാന്‍ ശ്രമിക്കുന്നതും. ഇതോടെയാണ് അവര്‍ വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തുമെന്നുറപ്പായതോടെ കപില്‍ കുമാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഐപിസി 306,201 വകുപ്പുകള്‍ പ്രകാരമാണ് കപില്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.