അയാൾക്ക് എങ്ങനെയെങ്കിലും ഒരു പെണ്ണ് കെട്ടണം, അടിച്ചു പൊളിക്കണം, എന്റെ ലൈഫ് പോകുന്നത് അയാള്‍ക്ക് ഒന്നുമല്ല, ഞാൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ല; അർച്ചനയുടെ ശബ്ദരേഖ പുറത്ത്
കായംകുളം: കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അർച്ചനയുടെ ഓഡിയോ പുറത്തു വന്നു. കായകുളം പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്‌സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) കഴിഞ്ഞ ദിവസമാണു ജീവനൊടുക്കിയത്.വരൻ വിവാഹത്തിൽ നിന്ന് പിന്മറിയതിൽ മനംനൊന്ത് മകൾ ആത്മഹത്യ ചെയ്തെന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരിക്കുകയാണ്. മരിക്കുന്നതിന് തൊട്ടുമുമ്പ് എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
എല്ലാവരും അണ്ണനെ മറക്കാന്‍ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു’. അര്‍ച്ചനയുടെ വരികള്‍ ഇതാണ്.യുവാവിന്റെ വീട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹനിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷമാണ് സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറിയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അര്‍ച്ചന സ്‌കൂളിനു സമീപത്തു താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടി പ്ലസ്ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിപ്പിക്കാനാകില്ലെന്നും പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്നും കുടുംബം അറിയിക്കുകയായിരുന്നു. ബിഎസ്സി നഴ്സിങ് പഠിക്കുമ്പോഴും ഇരുവരും തമ്മിലുളള പ്രണയം തുടരുകയായിരുന്നു.
Link: https://www.youtube.com/watch?v=2oDEyg7SIqE