ഓയോ റൂം സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനെതിരേ തട്ടിപ്പിന് കേസ്
ന്യൂഡല്‍ഹി: ഓയോ റൂം സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനെതിരേ തട്ടിപ്പിന് കേസ് ഫയൽ ചെയ്തു ചണ്ഡീഗഡിലെ വ്യവസായി. വികാസ് ഗുപ്തയെന്ന വ്യവസായിയാണ് ഓയോയുടെ സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനും ഓയോയുടെ തന്നെ ബ്രാന്‍ഡായ വെഡ്ഡിംഗ്‌സ് ഇന്‍ സിഇഒ ആയ സന്ദീപ് ലോധയ്‌ക്കെതിരേയും കേസ് ഫയൽ ചെയ്തത്. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കാസ വില്ലാസ് റിസോര്‍ട്ടുമായി ഒയോ ഉണ്ടാക്കിയ കരാര്‍ ലംഘിച്ചുവെന്നാണ് കേസ്. ഓയോയുടെ കീഴില്‍ വരുന്ന വിവാഹ പാര്‍ട്ടികള്‍ കാസ വില്ലയിലാണ് നടത്തിയിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോഡെ ഓയോ ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിച്ചുവെന്നും ഇതിലൂടെ തനിക്ക് 5 കോടിയുടെ നഷ്ടമുണ്ടായെന്നും വികാസ് ഗുപ്ത തന്റെ പരാതിയിൽ പറയുന്നു.അതേസമയം,, ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഒയോ.കേസിനെ നിയമപരമായി നേരിടുമെന്നാണ് ഓയോ വൃത്തങ്ങൾ അറിയിച്ചത്. 2109ലാണ് ഇരു കമ്പനികളും ചേര്‍ന്ന് കരാര്‍ ഉണ്ടാക്കിയത്.