Times Kerala

‘വിത്തില്‍ നിന്ന് വൃക്ഷത്തിലേക്ക് ‘ :ഹാബിറ്റാറ്റ് സ്കൂളിന്റെ ‘6000 വൃക്ഷത്തൈകള്‍ അജ്മാന്‍ കൃഷി വകുപ്പ് പരിപാലിക്കും

 
‘വിത്തില്‍ നിന്ന് വൃക്ഷത്തിലേക്ക് ‘ :ഹാബിറ്റാറ്റ് സ്കൂളിന്റെ ‘6000 വൃക്ഷത്തൈകള്‍ അജ്മാന്‍ കൃഷി വകുപ്പ് പരിപാലിക്കും

അജ്മാന്‍: ‘വിത്തില്‍ നിന്ന് വൃക്ഷത്തിലേക്ക്’ എന്ന ക്യാമ്ബയിനീലൂടെ ഹാബിറ്റാറ്റ് സ്‌കൂള്‍സ് യു.എ.ഇ തയ്യാറാക്കിയ 6000 വൃക്ഷത്തൈകള്‍ അജ്മാന്‍ മുനിസിപ്പാലിറ്റിയുടെ കൃഷിവകുപ്പിന് കൈമാറി. മുരിങ്ങ,അഗത്തി തുടങ്ങിയ ഇനങ്ങളില്‍പെട്ട തൈകളാണ് കൈമാറിയത്. ഹാബിറ്റാറ്റ് വിദ്യാര്‍ത്ഥികളും ജീവനക്കാരും പാകിയ വിത്തുകളില്‍ നിന്ന് വികസിപ്പിച്ചെടുത്തവയാണ് തൈകള്‍. ഇവയുടെ വിതരണം ഒരേ വേദിയില്‍ നടത്തിയ ‘ഏറ്റവും ബൃഹത്തായ വൃക്ഷത്തൈ വിതരണം’ എന്ന ശീര്‍ഷകത്തില്‍ ഹാബിറ്റാറ്റിന് ഗിന്നസ് ലോക റെക്കോര്‍ഡും നേടിയിരുന്നു .അജ്‌മാന്‍ മുനിസിപ്പാലിറ്റി അഗ്രികള്‍ച്ചര്‍ ആന്‍ഡ് പബ്ലിക് പാര്‍ക്ക് വിഭാഗത്തിലെ മറിയം ഗാനിം, അലി ഹമദ് എന്നിവര്‍ ഹാബിറ്റാറ്റ് സ്കൂളിലെത്തി തൈകള്‍ ഏറ്റു വാങ്ങി. കൂടാതെ 20000 ലേറെ തൈകള്‍ സ്കൂളിെന്‍റ കൈവശമുണ്ടെന്നും പരിപാലിക്കാന്‍ സന്നദ്ധരായ യു.എ.ഇയിലെ ഏതൊരു വ്യക്തിക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവ സൗജന്യമായി നല്‍കുമെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

www.farmingathabitatschool.org വെബ്‌സൈറ്റിലൂടെയോ 0502102342 എന്ന ഫോണ്‍ നമ്ബറിലോ ബന്ധപ്പെട്ട് താല്‍പര്യം അറിയിക്കാനാവും. വൃക്ഷത്തൈകള്‍ സംരക്ഷിക്കുമെന്ന് ഉറപ്പാക്കുന്ന സാക്ഷ്യപത്രം പൂരിപ്പിച്ച്‌ നല്‍കുന്നവര്‍ക്ക് വൃക്ഷത്തൈകള്‍ സ്വന്തമാക്കാം .കൃതി സംരക്ഷണത്തില്‍ യു.എ.ഇ രാഷ്ട്രശില്‍പിക്കുളള അതുല്ല്യമായ പങ്കിനെ ആദരിച്ചുകൊണ്ട്, സായിദ് വര്‍ഷാചരണ വേളയിലാണ് ‘വിത്തില്‍ നിന്ന് വൃക്ഷത്തിലേക്ക് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ഹാബിറ്റാറ്റ് സ്‌കൂള്‍സ് മാനേജിങ് ഡയറക്ടര്‍ ഷംസു സമാന്‍ കൂട്ടിച്ചേര്‍ത്തു .

Related Topics

Share this story