അവിഹിതത്തിന് തടസ്സമായി; ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്തു കൊല്ലാന്‍ ശ്രമം; ഭാര്യയടക്കം മൂന്ന് പേർ അറസ്റ്റിൽ
നാഗർകോവിൽ: കാമുകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്നതിന് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഭാര്യ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ .വടശ്ശേരി സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശിന്റെ ഭാര്യ ഗായത്രി (35), നെയ്യൂർ സ്വദേശി കരുണാകരൻ (46) കുരുന്തൻകോട് സ്വദേശി വിജയകുമാർ(45) എന്നിവരാണ് അറസ്റ്റിലായത്. ഗണേശിനെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറിയ അജ്ഞാതരായ 2 പേർ ആക്രമിക്കുകയായിരുന്നു. ഗണേശിന്റെ നിലവിളി ശബ്ദം കേട്ട് ആക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഗണേശിനെ ആശാരിപ്പള്ളം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വടശ്ശേരി പൊലീസിൽ ഗണേശ് നൽകിയ പരാതി യെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ അടക്കം മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തത്. കാമുകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്ന ഭർത്താവിനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ ഗായത്രി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.