ഈ വനത്തിൽ പോയവരാരും തിരിച്ചെത്തിയിട്ടില്ല.!! ഉള്ളിൽ പ്രവേശിക്കുന്നവരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനത്തെക്കുറിച്ചു അറിയാം
ഈ വനത്തിൽ പോയവരാരും തിരിച്ചെത്തിയിട്ടില്ല, ഉള്ളിൽ പ്രവേശിക്കുവരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനം പേര് ‘ഐകോഗ്രാഹ’ മരങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന ഈ വനത്തിൽ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിനു മറ്റൊരു പേര് കൂടിയുണ്ട് ‘സൂയിസൈഡ് ഫോറെസ്റ്റ്’ അഥവാ ‘ആത്മഹത്യാ’ വനം.
ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം, ഈ വനത്തിൽ ഓരോ വശവും നൂറുകണക്കിന് ആളുകളാണ് മരണപ്പെടുന്നത്. ആരെങ്കിലും ഈ വനത്തിൽ പ്രവേശിച്ചാൽ അവരുടെ മനസിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യിക്കുമാത്രേ.
ഈ സ്ഥലത്തെ പോലീസ് ഒരു സൂയിസൈഡ് പ്രിവൻഷൻ സ്‌ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു പോലീസുകാരൻ പറയുന്ന അനുഭവം ഇങ്ങനെ…
‘ഇവിടെ ഇത് അന്വേഷിക്കുവാൻ കുറയെ പോലീസുകാർ പോയെന്നും കൂടെയുണ്ടായിരുന്ന പോലീസുകാരൻ രാത്രി ടെന്റിൽ നിന്ന് എഴുന്നേറ്റ്റ്റ് കട്ടിൽ പോയി ആത്മഹത്യ ചെയ്തു എന്നതുമാണ്’
ഈ കാടിനു മറ്റൊരു പ്രതേകഥ കൂടിയുണ്ട് ഇവിടെ വടക്കുനോക്കി യന്ത്രമോ ഫോണോ ഒന്നും പ്രവർത്തിക്കില്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ കട്ടിലകപ്പെട്ടാൽ പുറത്തു കടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ തൂങ്ങി മരിക്കുന്ന ആളുകൾക്ക് ഒരു പ്രതേകഥ കാണാൻ സാധിക്കും, തൂങ്ങിമരിച്ച് കിടക്കുന്നവുടെ കാലുകൾ നിലത്തു ചവിട്ടിയായിരിക്കും നിൽക്കുന്നത് എന്നും പറയപ്പെടുന്നു.
കാൽ നിലത്തു കുത്തിയാൽ തൂങ്ങിമരിക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. തൂങ്ങിമരിച്ചിട്ടുള്ള ആളുകളുടെ ഫോട്ടോകളിൽ അത് വ്യകത്മാണ്. ഓരോ വർഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമാണ് പോലീസ് ഇവിടെ നിന്നും കണ്ടെടുക്കുന്നത്, കണ്ടെടുക്കുന്നവ കൂടാതെ തന്നെ നിരവധി മൃതദേഹങ്ങൾ മൃഗങ്ങൾ ഭക്ഷണമാക്കുന്നതായും മണ്ണിലടിയുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഈ കാടിനെ ആസ്പദമാക്കി നിർവാധി സിനിമകൾ ഇറങ്ങിയിട്ടുണ്ട് ഉൾവനത്തിൽ പ്രവേശിച്ചാലാണ് കൂടുതൽ പ്രശ്നമെന്നാണ് പ്രദേശവാസികൾ പറയുന്നത്.1990 ന് മുൻപ് വർഷത്തിൽ 30 ആളുകൾ ആത്മഹത്യ ചെയ്തിരുന്ന ഈ വനത്തിൽ 2004 ന് ശേഷമുള്ള കണക്കുകളിൽ പ്രതിവർഷം 100 ൽ അധികം ആളുകൾ മരിക്കുന്നുണ്ട്.
ബ്രിട്ടീഷ് ഫോട്ടോ ജേർണലിസ്റ്റായ റോബ് ഗിൽഹുലി തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നതിങ്ങനെ.. ഒരു വലിയ മരച്ചുവട്ടിൽ കട്ടിയുള്ള ഇലകൾക്കിടയിൽ ഗർഭപാത്രത്തിൽ ഒരു കുട്ടി കിടക്കുന്നത് പോലെ ഒരു മൃതദേഹം ഞാൻ കണ്ടു. അയാൾക്ക് ഏകദേശം 50 വയസ്സ് തോന്നിക്കുമായിരുന്നു’
ലോകത്തിന്റെ വിവിധ ഭഗത്ത് നിന്നും ആളുകൾ എന്തിനാണ് ആത്മഹത്യ ചെയ്യാൻ ഈ കാട് തേടി വരുന്നതെന്ന് ഇനിയും ആർക്കും പിടികിട്ടാത്ത കാര്യമാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന സ്ഥലവും ജപ്പാനാണെന്ന് മറ്റൊരു സത്യം, എന്തായാലും ചുരുളഴിയാത്ത നിരവധി രഹസ്യങ്ങളിൽ ഈ കാടും അവശേഷിക്കുന്നു.