Times Kerala

വീട്ടുകാരുമായി സംസാരിച്ചിരിക്കെ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി

 
വീട്ടുകാരുമായി സംസാരിച്ചിരിക്കെ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി

കാസര്‍കോട്: കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ ശ്രീലക്ഷ്മി നാരായണന്റെ(26) മൃതദേഹമാണ് വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കൊട്ടോടി പുഴയുമായി ചേരുന്ന ചാലിങ്കൽ തോട്ടിൽ നിന്നും കണ്ടെത്തിയത്.ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടുകാരുമായി സംസാരിച്ചിരിക്കേ പെണ്‍കുട്ടിയെ കാണാതായത്. തുടർന്ന് ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. കാണാതെ വന്നതോടെ പിതാവ് രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസും നാട്ടുകാരും ചേര്‍ന്ന് ഞായറാഴ്ചയും തിരച്ചില്‍ തുടര്‍ന്നു. ഇതിനിടെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാജപുരം സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും.

ഗുജറാത്തിലെ കോളജില്‍ അഗ്രികൾച്ചറൽ ബിരുദനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ശ്രീലക്ഷ്മി. കഴിഞ്ഞ ലോക്ക് ഡൗണിന്‌ മുമ്പ് നാട്ടിലെത്തിയിരുന്നു.

Related Topics

Share this story