Times Kerala

കരഞ്ഞിട്ടുണ്ട് ഒരുപാട്., വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്., ശരിയാണെന്നുറപ്പില്ലാത്ത വ്യക്തതയില്ലാത്ത കാര്യങ്ങള്‍ ചെയ്തു, അതൊക്കെ  പരാജയപ്പെട്ടു..; പ്രിയാരാമന്‍

 
കരഞ്ഞിട്ടുണ്ട് ഒരുപാട്., വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്., ശരിയാണെന്നുറപ്പില്ലാത്ത വ്യക്തതയില്ലാത്ത കാര്യങ്ങള്‍ ചെയ്തു, അതൊക്കെ  പരാജയപ്പെട്ടു..; പ്രിയാരാമന്‍

ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നായികയായിരുന്നു പ്രിയരാമൻ. നടൻ രഞ്ജിത്തുമായുള്ള വിവാഹത്തോടെ അഭിനയ രംഗം വിട്ട പ്രിയ, വിവാഹമോചനത്തോടെ സീരിയലിലൂടെ മടങ്ങി വരുകയായിരുന്നു. ഇപ്പോഴിതാ, വിവാഹ മോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ബന്ധം വേർപിരിഞ്ഞത് തന്നെ മാനസികമായി തളർത്തി എന്നാണ് പ്രിയ പറയുന്നത്.

രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളില്‍ വില്ലനായെത്തിയ നടന്‍ രഞ്ജിത്തുമായി ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ അനുമതിയോടെ 2002 ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തിരുന്നു. എന്നാല്‍ ദാമ്ബത്യ ജീവിതത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അധികം വൈകാതെ തന്നെ ഞങ്ങൾ വേര്‍പിരിയും ചെയ്തു.

തന്നെ മാനസികമായി ഏറെ തളര്‍ത്തിയ ഒന്നായിരുന്നു രഞ്ജിത്തുമായി ഉള്ള ബന്ധം വേര്‍പിരിഞ്ഞത്.ജീവിതത്തില്‍ വിജയിക്കാന്‍ കൃത്യത ഉള്ള കാര്യങ്ങളില്‍ കൂടിയേ കഴിയുകയുള്ളൂ എന്നും അനുഭങ്ങളില്‍ നിന്നും പലതും പഠിക്കാന്‍ സാധിച്ചു . ശരിയാണെന്നുറപ്പില്ലാത്ത വ്യക്തതയില്ലാത്ത കാര്യങ്ങള്‍ ചെയ്തപ്പോള്‍ അതൊക്കെയും പരാജയപ്പെട്ടിട്ടുണ്ട്. എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ.

ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്.
നൂറ് ശതമാനം ആലോചിച്ച്‌ നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷമായിരുന്നു ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല.എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. കരഞ്ഞിട്ടുണ്ട് ഒരുപാട്. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്.

ഏതു റിലേഷനും മുറിഞ്ഞു മാറുമ്ബോള്‍, നഷ്ടപ്പെടുമ്ബോള്‍ വേദനകള്‍ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാന്‍ എനിക്ക് കഴിഞ്ഞു.ഒരുപാട് വൈകാരിക സംഘര്‍ഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്. ആ പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണെന്നും പ്രിയാ രാമന്‍ പറഞ്ഞു.

Related Topics

Share this story