Times Kerala

കടലോര പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജന പരിപാടിയില്‍ വിദേശികളും പങ്കാളികളായി

 
കടലോര പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജന പരിപാടിയില്‍ വിദേശികളും പങ്കാളികളായി

കോഴിക്കോട്: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ 5.കി.മീ. തീരദേശത്തും രണ്ട് കി.മി. കടലിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശികളുടെ സജീവ പങ്കാളിത്വം.റഷ്യയില്‍ നിന്നുള്ള ആര്‍ ടോം, റോമാന്‍, എല്‍നോറ, ഓസ്‌ട്രേലിയയിലെ എല്ലി, നെതര്‍ലന്റിലെ ഇഗ്‌നോ എന്നിവരാണ് ഗ്രീന്‍ ആയ്യൂര്‍വ്വേദ ആശുപത്രി ഡോക്ടര്‍മാരായ, ഡോ. ആതിര, ഡോ.അമ്യത ,സ്റ്റാഫ് സജീഷ് എന്നിവരുടെ സഹായത്തോടെ പൂഴിത്തല മുതല്‍ കിരീ തോട് വരെയുള്ള കടല്‍ തീരം ശുചീയാക്കുവാന്‍ നാട്ടുകാരോടൊപ്പം പങ്ക് ചേര്‍ന്നത്.

ആയൂര്‍വ്വേദ ചികില്‍സക്ക് വന്ന വിദേശികള്‍ പത്ര വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് സ്വയം മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മുന്നോട്ട് വന്നത്. മല്‍സ്യ തൊഴിലാളി പ്രിയേഷ് മാളിയക്കല്‍ തോണിയില്‍ രണ്ട് കി.മി.ദൂരത്ത് വല വിരിച്ച്‌ കടലിലെ പ്‌ളാസ്റ്റിക്കുകല്‍ തീരത്ത് എത്തിച്ചു.50 കിലോ വരുന്ന ഓരോ വലയിലെ മല്‍സ്യങ്ങളുടെ കൂടെ 13 കിലോ പ്‌ളാസ്സ്റ്റിക്ക് മാലിന്യമാണ് ലഭിച്ചത്. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ 100. കിലോയോളം കടല്‍ പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിച്ചും, കടല്‍ തീരത്ത് നിന്ന് നാലര ടണ്‍ മാലിന്യങ്ങളും ശേഖരിച്ച്‌ പ്ലാസ്റ്റിക്ക് ഷെഡ്രിംഗ് യൂണിറ്റില്‍ പുനരുപയോഗത്തിനായി എത്തിച്ചു. രാവിലെ ആരംഭിച്ച കടല്‍ ശുചീകരണ പ്രവര്‍ത്തി പഞ്ചായത്ത് വൈസ്പ്രസിഡന്റ് റീന രയരോത്ത് ഉല്‍ഘാടനം ചെയ്തു.

Related Topics

Share this story