Times Kerala

വിവാഹ വാഗ്ദാനം നൽകി ഡോക്ടർ രണ്ടു വർഷമായി പീഡിപ്പിക്കുകയാണെന്ന് പ്രമുഖ ദേശീയ വനിതാ കായികതാരം

 

കോലാപുർ: വിവാഹ വാഗ്ദാനം നൽകി ഡോക്ടർ രണ്ടു വർഷമായി പീഡിപ്പിക്കുകയാണെന്ന് മുപ്പത്തിമൂന്നുകാരിയായ പ്രമുഖ ദേശീയ വനിതാ കായികതാരം. കർണാടക . വടക്കൻ കർണാടകയിലെ ഗുൽബർഗ് സ്വദേശിയായ ഡോക്ടർ ഡോക്ടർ രണ്ടു വർഷമായി പീഡിപ്പിച്ചുവരികയാണെന്ന് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

2016 ഡിസംബറിൽ സാമൂഹിക മാധ്യമത്തിലൂടെയാണ് ഡോക്ടറുമായി പരിചയത്തിലായതെന്ന് കായിക താരം പറയുന്നു. പിന്നീട് കോലാപുരിൽ തമ്മിൽ കണ്ടു. ഇദ്ദേഹം വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനു ശേഷം രണ്ടു തവണയായി ഗോവയിലും ബംഗളൂരുവിലും തന്നെ ലൈംഗീകമായി പീഡിപ്പിച്ചതായി ഇവർ പറയുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തിൽനിന്നും ഡോക്ടർ പിൻമാറിയതോടെ പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചപ്പോൾ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും കായിക താരം പറയുന്നു. സംഭവത്തിനു ശേഷം ഡോക്ടർ ഒളിവിലാണ്. കായിക താരത്തിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story